2008, ഡിസംബർ 22, തിങ്കളാഴ്‌ച

മുസ്ലിം ആണോ.....?



സ്ലാം എന്നാല്‍ സമര്‍പണം എന്നും .മുസ്ലിം എന്നാല്‍ അനുസരിച്ചവന്‍ എന്നും അര്‍ഥം . അഥവാ സര്‍വ്വശക്തനായ സൃഷ്ടാവിന് തന്‍റെ ജീവിതവും ജീവനും സമര്‍പിച്ചവനെ മുസ്ലിം എന്ന് വിളിക്കുന്നു.എന്നാല്‍ നാമോര്തരും മുസ്ലിം എന്ന പദവിക്ക് എത്ര മാത്രം അര്‍ഹന്‍ ആണ് എന്നത് താഴെ പറയുന്ന ചില കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചിന്തിക്കുക. ......ഇസ്ലാമിന്റെ ഒന്നാം പ്രമാണമായ ഖുര്‍ആന്റെയും രണ്ടാം പ്രമാണമായ മുഹമ്മദ് നബി (സ.അ) വചനങ്ങളുടേയും ചില സാരംശങ്ങള്‍ ആണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

> ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്.
> പരദൂഷണം പറയരുത്.
> മറ്റുളളവരെ പരിഹസിക്കരുത്.
> അസൂയ അരുത്.
> ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്
> നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം.
>എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ.

>യുക്തിദീശയോടും സദുപദേശം മുഖേനയും സന്മാര്‍ഗതിലെക്ക് ക്ഷണിക്കുക.
>ഭൂമിയിലെ ജന്തുക്കളും പക്ഷികളും നിങ്ങളെ പോലുള്ള സമൂഹങ്ങള്‍ ആണ്.
> കള്ളസാക്ഷി പറയരുത്.
> സത്യത്തിന്ന് സാക്ഷി പറയാന്‍ മടിക്കരുത്.
> സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം.
> പരുഷമായി സംസാരിക്കരുത്.
> ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം.
> ഭൂമിയില്‍ വിനയത്തോടെ നടക്കണം.
> നടത്തത്തില്‍ അഹന്ത അരുത്.
> അഹങ്കാരം അരുത്.
> അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്.
> മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം.
> മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം.
> അതിഥികളെ സല്‍ക്കരിക്കണം.
> പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.
> അനാഥകളെ സംരക്ഷിക്കണം.
> ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്.
> വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം.
> ചെയത ഉപകാരം എടുത്ത് പറയരുത്.
> വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം.
> കരാര്‍ ലംഘിക്കരുത്.
> തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം.
> നന്മയില്‍ പരസ്പരം സഹകരിക്കണം.
> തിന്മയില്‍ സഹകരിക്കരുത്.
> നീതി പ്രവര്‍ത്തിക്കണം.
> വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം.
> ആരോടും അനീതി ചെയ്യരുത്.
> അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്.
> സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്
> വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്.


>സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്.
>പിശുക്ക് അരുത്.
>അന്യന്റ്റെ ധനം അന്യായമായി തിന്നരുത്.
>അനാഥകളുടെ ധനം അപഹരിക്കരുത്.
>ധനം ധൂര്‍ത്തടിക്കരുത്.
>ലഹരി ഉപയോഗിക്കരുത്.
>മദ്യം കഴിക്കരുത്.
>കൈക്കൂലി അരുത്.
>പലിശ അരുത്.
>വ്യഭിചാരത്തെ സമീപിക്കരുത്.
>കൊലപാതകം അരുത്.
>ചൂത് കളിക്കരുത്.


>മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം.
>ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം.
> തിന്നുക, കുടിക്കുക, അധികമാകരുത്.


>ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്.
>ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.
>ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്.
> മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം.
>നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്.


> ഉച്ചനീചത്വ ബോധം ഉണ്ടാകരുത്.
>ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍.
>കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം.
>ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്
>യുദ്ധ മര്യാദകള്‍ പലിക്കണം
>യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്.
>അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം)
>മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്.
>പൌരോഹിത്യം പടില്ല
>സന്ന്യാസം അരുത്.
>നഗ്നത മറക്കണം
>ശുദ്ധി (വൃത്തി) സൂക്ഷിക്കണം
>കോപം അടക്കി നിര്‍ത്തണം
>സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്.
>രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്.
>മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം.
>മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം
>മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്.
>മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്.
>കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം.
>കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്.
>ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല.
>സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം.
>മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം.
>സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്.
>സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്.
>കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം.
>ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്
>പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം.
>വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും.
>ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം.
>ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്.
>മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്.
>എല്ലാ പ്രവാചകരെയും അംഗീകരിക്കണം.
>സത്യത്തിലേക്ക് ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം.
>ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം.
>മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.
>ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്.
>കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം.
>അനാചാരങ്ങള്‍ക്കെതിരെ പോരാടണം.
>വര്‍ഗ്ഗീയത അരുത്.


>ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും.
>ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക.
>ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു.
>ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.



>രാജ്യസ്നേഹം ഈമാന്‍റെ(വിശ്വാസത്തിന്റെ) ഭാഗമാണ്.

>വൃത്തി ഈമാന്‍റെ അര്‍ദ്ധ ഭാഗമാണ്.
> നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
> ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
> ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
> പരസ്പരം കരാറുകള്‍ പലിക്കണം.
> അതിഥികളെ ആദരിക്കണം.
> അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
> ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
> വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
> സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറിവിളിക്കുന്നവനും വിശ്വാസിയല്ല.
> ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യനാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
> തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
> അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
> ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത്
> നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
> നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
> നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
> മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
> ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
> ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
> മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.
> നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
> മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്
> നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
> നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
> ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
> മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
> കൈക്കൂലി- പലിശ, വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
> പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
> സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
> പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
> തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
> അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
> ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
> മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
> നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
> കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
> വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
> ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
> ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹമോചനം.
> നിങ്ങള്‍ കഴിയുന്നതും വിവാഹമോചനം ചെയ്യരുത് . നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
> സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
> സദ്വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
> ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
> ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്.
> ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബബന്ധം വിഛേദിക്കുന്നതിനാണ്.
> അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
> നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
> ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
> മതം ഗുണകാഷയാകുന്നു.
> മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
>ഭ്രുണഹത്യയും ശിശുഹത്യയും നടത്തരുത്.
> അനാധക്കും അഗതിക്കും വഴിപോക്കനും അവരുടെ അവകാശങ്ങള്‍ നല്കുക
> മരിച്ചവരെ ചീത്ത പറയരുത്
>കറിയില്‍ അല്പം വെള്ളം ചേര്‍തിട്ടാനെങ്കിലും അയല്‍കാരനെ കരുതുക.
>ഭൂമി തരിശാക്കി ഇടരുത്.
>നാളെ അന്ത്യനാള്‍ ആണെങ്കിലും കയ്യിലുള്ള മരം നട്ടു പിടിപ്പിക്കുക.
>ഒരു മുസ്ലിം നടുപിടിപ്പിക്കുന്ന ചെടിയില്‍ നിന്നും ആര് ആഹരിചാലും (മോഷ്ടാവ് ആണെങ്കിലും)നട്ടയാള്‍ക്ക് പ്രതിഭലം ഉണ്ട്‌.
>ഒഴുകുന്ന നദിയുടെ തീരത്ത് ആണെങ്കിലും ജലം ദുര്‍വ്യയം ചെയ്യരുത് .
>കെട്ടി നില്ക്കുന്ന ജലത്തില്‍ മൂത്രമൊഴിക്കരുത്.
>മരങ്ങള്‍ അനാവശ്യമായി മുറിക്കരുത്.


>അക്രമം കണ്ടാല്‍ കൈ കൊണ്ടു തടയുക.

>പ്രതിരോധത്തിന് ആവശ്യമെന്കില്‍ ആയുധം എടുക്കാം

> യുദ്ധത്തില്‍ ,സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരേയും,മറ്റു മതങ്ങളിലെ പുരൊഹിതരെയുമ് ഉപദ്രവിക്കരുത്.

>നിരപരാധികള്‍ അക്രമത്തിന് അര്‍ഹരല്ല
>ഫലവൃക്ഷങ്ങള്‍ നശിപ്പിക്കരുത്.


>നാട്ടില്‍ കുഴപ്പം ഉണ്ടാക്കരുത്.

>ഒരു വിഭാഗത്തോടുള്ള അമര്‍ഷം അവരോട് അനീതി കാണിക്കുന്നതിന് കാരണമാവരുത്.

>മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗം അരുത്.

>ജീവികളെ തീ കൊണ്ടു ശിക്ഷിക്കരുത്.
>നിരപരാധിയെ കൊന്നവനെ ഈ ലോകത്തെ മുഴുവന്‍ പേരെയും കൊന്നവന് തുല്യമായി കണക്കാക്കണം.

>ഒരു മനുഷ്യനെ രക്ഷിച്ചാല്‍ ഈ ലോകത്തെ മുഴുവന്‍ പേരെയും രക്ഷിച്ചതിന് തുല്യം.

>അമുസ്ലിമിനോട് നീതി പുലര്‍ത്തുക,നന്മ ചെയ്യുക .

>എല്ലാവര്‍കും നന്മ ചെയ്യുക
>ജീവ ജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അതിനും പുണ്യമുണ്ട്.

>ഒരാളെ കൂലിക്ക് വിളിച്ചാല്‍ ആദ്യം കൂലി അയാളെ അറിയിക്കുക.

>തൊഴിലാളിക്ക് വിയര്‍പ്പു ആറുന്നതിനു മുന്പ് കൂലി കൊടുക്കുക.

>കരാര്‍ ലന്ഖിക്കരുത്.
>ഭ്രിത്യന്റെ ജോലി ഭാരം കുറയ്ക്കുക.
>ഇസ്ലാമിക രാജ്യത്ത് അമുസ്ലിംകളെ അടിച്ചമര്തരുത്.


>അവരോട് കഴിവിന്നതീതമായ നികുതി ചുമത്തുകയോ മോശമായി പെരുമാറുകയോ അരുത്.

>സകാത്ത് ദാരിദ്ര്യന്റെ അവകാശമാണ്.ഔദാര്യമല്ല.



********************************************************
ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...
മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html
അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html
‍ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html

2008, ഡിസംബർ 11, വ്യാഴാഴ്‌ച

ഏകം സത് വിപ്ര: ബഹു ധാവദന്തി

ഏകം സത് വിപ്ര: ബഹു ധാവദന്തി


'ഒട്ടകത്തിന്റെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ,അതെങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് .ആകാശത്തേക്ക്,അതെങ്ങനെ ഉയര്‍തപെട്ടിരിക്കുന്നു എന്ന് .പര്‍വതങ്ങളിലേക്ക്,അവയെങ്ങനെ നാട്ടി നിര്തപെട്ടിരിക്കുന്നു എന്ന്.ഭൂമിയിലേക്ക്,അതെങ്ങനെ വിതാനിക്കപെട്ടിരിക്കുന്നു എന്ന്'.(ഗാശിയ )




അതെ ..........ഈ ലോകം തനിയെ ഉണ്ടായതല്ല.തീര്‍ച്ചയായും അതിനൊരു സംവിധായകന്‍ ഉണ്ടായിരിക്കും .സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങളെ സൃഷ്ടിച്ചു അതില്‍ ജീവജാലങ്ങളെ നിറച്ചു അവക്കാവശ്യമായ സകല സംവിധാനങ്ങളും ഒരുക്കിയ പ്രപഞ്ച നാഥന്‍.ഈ ഒരു സത്യത്തെ നിരീശ്വര വാദികള്‍ ഒഴികെയുള്ള ലോകത്തെ ഭൂരിപക്ഷം ജനങ്ങളും ഒരു പോലെ അംഗീകരിക്കുന്നു.എന്നാല്‍ ഈ പ്രപഞ്ചനാഥന്‍ ആരാണ്? അത് ഏകദൈവമോ,അല്ലെങ്കില്‍ ബഹുദൈവങ്ങളോ ? തുടങ്ങിയ സംശയങ്ങള്‍ പലരുടെയും മനസ്സില്‍ ഉണ്ടാകും .എന്നാല്‍ അതിനെ പറ്റി ആരും അത്ര ഗൌരവമായി ചിന്തിക്കാറില്ല എന്നതും സത്യമാണ്.മറിച്ചു അവന്‍ അല്ലെങ്കില്‍ അവള്‍ വളര്‍ന്ന പശ്ചാത്തലവും മാതാപിതാക്കള്‍ ഏത് വിശ്വാസക്കാരായിരിക്കും എന്നതിനെയും മാത്രം അടിസ്ഥാനമാക്കി ആയിരിക്കും ഈ ദൈവവിശ്വാസികളുടെയും വിശ്വാസ ജീവിതം രൂപപെടുന്നത്.
ഇന്നു ഈ ലോകത്തേക്ക് ഒന്നു കണ്ണോടിച്ചാല്‍ ജൂതമതം ,ക്രിസ്തുമതം,ഹിന്ദുമതം ,ഇസ്ലാംമതം തുടങ്ങി അനേകം മതങ്ങളും ദര്‍ശനങ്ങളും ഇസങ്ങളും ഉള്ളതായി കാണാം.എന്നാല്‍ സ്വന്തം മതത്തില്‍ അന്ധമായി വിശ്വസിച്ചു കൊണ്ടു ജീവിക്കുക എന്നല്ലാതെ മറ്റു മതങ്ങളെ കുറിച്ചു പഠിക്കാനോ ,അല്ലെങ്കില്‍ സ്വന്തം മതത്തെ കുറിച്ചെങ്കിലും കുറച്ചു അറിവോ ഗ്രഹ്യമൊ നേടാന്‍ നാമാരും ശ്രമിക്കാറില്ല എന്നതാണ് സത്യം .ചുരുക്കി പറഞ്ഞാല്‍ ദൈവവിശ്വാസികള്‍ എന്ന് മേനി നടിക്കുകയും അതെ സമയം നമ്മെ സൃഷ്‌ടിച്ച ,നമ്മെ പരിപാലിക്കുന്ന,ഒരു വേള നമ്മെ സംഹരിക്കാന്‍ ശേഷിയുള്ള ആ ഈശ്വരനെ കുറിച്ചു ഒന്നും അറിയാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നന്ദി കെട്ടവര്‍ ആണ് നാം എന്ന് അര്‍ഥം ..ഇന്നു ലോകത്ത് നിലവിലുള്ള മതങ്ങള്‍ പൊതുവെ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ ഏകോപിക്കുകയും,എന്നാല്‍ ആശയതലത്തില്‍ ഖോരമായ സന്ഖട്ടനങ്ങളില്‍ എര്പെടുന്നതായും കാണാം.ഇതെങ്ങനെ സംഭവിച്ചു ? ഇതിന് കാരണക്കാര്‍ ആര് എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്.എന്നാല്‍ അതിലേക്കു പോകുന്നതിനു മുന്പായി ഇതേ മതവിശ്വാസികള്‍ തന്നെ ചില കാര്യങ്ങളില്‍,ചില ആശയങ്ങളില്‍ ഐക്യ പെടുന്നതായും കാണാം.ഏകദൈവവിശ്വാസം,മരണാനന്തരവിശ്വാസം,അന്ത്യ പ്രവാചകനെകുറിച്ചുള്ള പ്രവചനം തുടങ്ങിയവയാനത്.(അവസാനം സൂചിപിച്ച രണ്ടു കാര്യങ്ങളെ കുറിച്ചുള്ള ചെറിയ വിശദീകരണം ഈ ബ്ലോഗില്‍ തന്നെ ഉണ്ട്.)


ഏകദൈവം -ഹൈന്ദവ ദര്‍ശനത്തില്‍ ‍...

നാമിന്നു കാണുന്ന ഹിന്ദുമത വിശ്വാസികള്‍ പൊതുവെ ബഹുദൈവ വിശ്വാസികളും വിഗ്രഹ ആരാധകരും ആയാണ് കാണപെടുന്നത്‌.ഹിന്ദുധര്‍മത്തിന്റെ അടിസ്ഥാന മാനദാന്ടങ്ങലായ സ്രുതികളിലും സ്മ്രിതികളിലും പെട്ട ഗ്രന്ഥങ്ങള്‍ ആ ആശയത്തെ പ്രോത്സാഹിപിക്കുന്നവയാണ് എങ്കില്‍ കൂടി അതില്‍ ഏകദൈവ ആദശത്തെ ശക്തമായി പ്രബോധനം ചെയ്യുന്നുമുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഹൈന്ദവ ഗ്രന്ഥങ്ങള്‍ തന്നെ പറയട്ടെ.....

'അന്തം തമ:പ്രവിശന്തിയെ സംഭൂദി മുപാസതെ തതോ ഭൂയ ഇവ ദ തമോ യ ഉ സംഭൂത്യാം രത:(നശ്വരങ്ങളായ ദേവ,പിതൃ മാനവാദികളെ ഉപാസിക്കുന്നവര്‍ അന്ജാനമാകുന്ന ഖോര അന്ധകാരത്തില്‍ പതിക്കുന്നു.അവിനാശിയായ പരമാത്മാവിനെകുറിച്ചു മിഥ്യാഭിമാനതോട് കൂടി ഇരിക്കുന്നവനും ഖോര അന്ധകാരത്തില്‍ തന്നെ പതിക്കുന്നു. ....ഇശാ വസ്യോപനിശത്ത് )

ഹിരണ്യ ഗര്‍ഭ :സമവര്‍ത്ത താഗ്രെ ഭൂതസ്യ ജാത :പരിതെക ആസിത് സദാ ധാര പ്രിധ്വീം ധ്യാമു തെമാം കസ്മെഇ ദാവായ ഹവിഷ വിധേമ

(ആദിയില്‍ ഹിരണ്യഗര്ഭന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി . അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും അതതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വചരാചരങ്ങളും ഉണ്ടായത്.ലോകം മുഴുവന്‍ അവന്‍റെ കല്പനകള്‍ അനുസരിക്കുന്നു, അതിനാല്‍ അവന്നു മാത്രം ഹവിസ്സര്‍പ്പ്‌ിക്കുക....ഋഗ്ഗ്വേതം -10;121;1)

അപാണി പാഅദൊ ജവാണോ ഗ്രിഹീതാപശത്യ ചക്ഷു:സ ശ്രിണോ ത്യ കര്‍ണ്ണ:സവേതി വേദ്യം ന ച തസ്യസ്തി വെതാ തമാഹുര ഗ്ര്യം പുരുഷം മഹാന്തം

(ആ പരമാത്മാവ്‌ കര,ചരണ രഹിതനാനെന്കിലുമ് സമസ്ത വസ്തുക്കളേയും ഗ്രഹികുന്നവനുമ് അതിവേഗം സര്‍വത്ര ഗമിക്കുന്നവനും കണ്ണുകള്‍ കൂടാതെ കാണുന്നവനും കാതുകള്‍ കൂടാതെ കേള്‍ക്കുന്നവനും ആകുന്നു.അവന്‍ അറിയേണ്ടതായിട്ടുള്ളത് എല്ലാം അറിയുന്നു.എന്നാല്‍ അവനെ അറിയുന്നവനായിട്ടു ആരുമില്ല ,ജ്ഞാനികള്‍ അവനെ മഹാനെന്നും ആദിപുരുഷനെന്നും പറയുന്നു.....ശ്വേതശതരോപനിശത്ത് -3;19)

ന തസ്യ കാര്യം കരണം ച വിദ്യതേ ന തസ്യ സമസ്ചാഭയദിക ശ് ച ദ്രിശ്യതെപരാസ്യ ശക്തിര്‍ വിവിധിവ ശ്ര്യാതെ സ്വാ ഭാവികീ ഞാന ബല ക്രിയാച്ച .

(ആ പരഭഹ്മതിനു ജീവികളെ പോലെ ശരീരവും ഇന്ദ്രിയവും ഇല്ല.അവന്നു വലുതോ സദൃശ്യമോ ആയിട്ട് മറ്റാരും തന്നെയില്ല.അവന്‍റെ ശക്തിവിശേഷങ്ങള്‍ പല വിധത്തില്‍ പ്രഖോഷിക്കപെടുന്നു.......ശേത ശതോപനിശത്ത് -6;4)

ന തസ്യ കശ്ചിത് പതിര്‍ അസ്ഥി ലോകേ ന ചെഷിത നൈവ ച തസ്യ ലിന്ഗം ന കാരണം കാരണാധി പാധിപോ ന ചാസ്യ കശ്ചിത് ഞാനിതാ ന ചാധിപ:

(അവന് തുല്യമായി ലോകതാരുമില്ല.അവിടുത്തോട്‌ കല്പിക്കാന്‍ ആരുമില്ല .അവിടുത്തേക്ക്‌ ദ്രിശ്യമായ അടയാളവുമില്ല. സര്‍വതിന്റെയും കാരണകര്‍ത്താവായ അവന് കാരണക്കാരായി ആരുമില്ല .അവിടുത്തേക്ക്‌ ജനയിതാവോ അധിപതിയോ ആയി ആരുമില്ല ......ശേത ശതോപനിശത്ത് -6;5)

ആശരീരം ശരീരെശ്വ്ന വസ്തെശ്യ വസ്തിതം ................

ആ പരമാത്മാവ്‌ സര്‍വ്വ വ്യാപിയും അസ്ഥിരനും ശരീരമുണ്ടങ്കിലും വിദേഹനും അചന്ച്ചലനും മഹാനും ആകുന്നു.,,,,,കടോപനിശത്ത് 1;2;22;23)


ഇനിയും ഏകദൈവത്തെ സൂചിപ്പിക്കുന്ന ധാരാളം വാക്യങ്ങള്‍ ഉപനഷതുകളിലും വേദങ്ങളിലും ഉള്ളതായി നമുക്കു കാണാന്‍ സാധിക്കും. ഇതില്‍ നിന്നും ആദ്യകാലത്തു ഉണ്ടായിരുന്ന ഏക ദൈവവിശ്വാസത്തെ സവര്‍ണ-പൌരോഹിത്യം ഹൈന്ദവ ഗ്രന്ഥങ്ങളില്‍ മാറ്റതിരുത്തലുകള്‍ വരുത്തിയതാണെന്നു അനുമാനിക്കാവുന്നതാണ്.ഏകദൈവത്തെ സൂചിപ്‌ിക്കുന്ന വചനങ്ങളും ബഹുദൈവാരാധനക്ക് പ്രോത്സാഹനം നല്കുന്ന വചനങ്ങളും തമ്മില്‍ ഇടകലര്‍ന്ന് വ്യരുധ്യവസ്ത ഉണ്ടാകാന്‍ കാരണം തേടി കൂടുതല്‍ നാം അലയെണ്ടതില്ല എന്നര്‍ഥം ....
ഈ ഗ്രന്ഥങ്ങളെല്ലാം ആ ഏക ദൈവത്തെ സൂചിപിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ വ്യത്യസ്തമാണ്.ഹിരണ്യ ഗര്ഭന്‍,പരമാത്മാവ്‌,പരബ്രഹ്മം,ആദിപുരുഷന്‍ തുടങ്ങിയ പദങ്ങള്‍ ഏതാനും ഉദാഹരണങ്ങളാണ്.

ഏകദൈവം-ക്രിസ്തുമതത്തില്‍


‍ഇന്നു നാം കാണുന്ന ക്രിസ്തുമത വിശ്വാസികള്‍ പൊതുവെ ഏകദൈവ വിശ്വാസികാലാനെന്നു പറയുമ്പോള്‍ തന്നെ ആ ഏകദൈവം മൂന്ന് ആളത്വങ്ങളില്‍ അഥവാ പിതാവ്,പുത്രന്‍ ,പരിശുദ്ധ ആത്മാവ് (trinity)എന്നീ തലങ്ങളില്‍ സ്ഥിതി ചെയ്യുന്നുവെന്നു വിശ്വസിക്കുന്നവരാണ്.അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കും മുന്‍പ് ഏകദൈവത്തിന്റെ വിഷയത്തില്‍ ബൈബിള്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാം.....

ബൈബിള്‍ പഴയ നിയമത്തില്‍ .....

കര്‍ത്താവ്‌ പറഞ്ഞു ;ഞാനാണ് സര്‍വ ശക്തനായ ദൈവം .നീ എന്‍റെ മുന്‍പാകെ നടക്കുക.(ഉല്പത്തി 17;1 )


കര്‍ത്താവിനെ സ്തുതിക്കുക ആകാശത്തില്‍ നിന്നു കര്‍ത്താവിനെ സ്തുതിക്കുക ഉന്നതങ്ങളില്‍ അവനെ സ്തുതിക്കുക കര്‍ത്താവിന്റെ സകല മാലാഖമാരെ അവനെ സ്തുതികുക കര്‍ത്താവിന്റെ സര്‍വ്വ സൈന്യങ്ങളെ ,അവനെ സ്തുതിക്കുക സൂര്യ ചന്ദ്രന്മാരെ അവനെ സ്തുതിക്കുക ,മിന്നി തിളങ്ങുന്ന സര്‍വ്വ നക്ഷത്രങ്ങളെ അവനെ സ്തുതിക്കുകഅത്യുന്നതമായ ആകാശമേ ,അവനെ സ്തുതിക്കുക ആകാശത്തിനു മുകളിലുള്ള ജല രാശിയെ അവനെ സ്തുതിക്കുക അവ കര്‍ത്താവിന്റെ തിരുനാമത്തെ സ്തുതിക്കട്ടെ കാരണം ,അവന്‍ കല്പിച്ച്;അവ സൃഷ്ടിക്ക പെട്ട് അവന്‍ അവയെ ശാശ്വതമായി സ്ഥാപിച്ചുഅവയ്ക്ക് മറികടന്ന് കൂടാത്ത അതിരുകളും കല്പിച്ചു(സന്കീര്‍ത്തനങ്ങള്‍ -148;1-6)
ബൈബിള്‍ പുതിയ നിയമത്തില്‍ ..............,,,,,

അല്ലയോ ഇസ്രായെലെ കേള്‍ക്കൂ ;നമ്മുടെ ദൈവമായ കര്‍ത്താവാകുന്നു ഏക കര്‍ത്താവ്‌.നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസോടും പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കുക.(മാര്‍കോസ് -12;29;30)

ഏക സത്യദൈവമായ നിന്നെയും നീ അയച്ച യേശു കൃസ്തുവിനെയും അറിയുക എന്നതാണ് നിത്യ ജീവന്‍.നീ എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കി ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വീകരിച്ചു ..(യോഹന്നാന്‍ -17;3;4)

ഏകദൈവത്തെ സൂചിപിക്കാന്‍ ബൈബിള്‍ പുസ്തകങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതു യഹോവ,യാഹ്,അഡോനായി,എല്‍, എലോഹിം,എല്യോന്‍,എല്‍ ശധായി തുടങ്ങിയ പദങ്ങളാണ്.എന്നാല്‍ യേശു ആ ദൈവത്തെ സംബോധന ചെയ്ത പദം എലൊഹി എന്നായിരിക്കും എന്നാണു ബൈബിള്‍ പണ്ഡിതരുടെ പക്ഷം.
ഏകദൈവം - ഇസ്ലാമില്‍

ഇസ്ലാം ആ ശ്രഷ്ടാവി‌നെ സംബോധന ചെയ്യുന്നത് അല്ലാഹു എന്നാണു.പലരും പറയാറുണ്ട് ഹിന്ദുവിന്റെ ദൈവം ,ക്രിസ്ത്യാനികളുടെ കര്‍ത്താവ്‌ ,മുസ്ലിമിന്റെ അല്ലാഹു എന്ന്.എന്നാല്‍ അത് എത്രത്തോളം വിഡ്ഢിതരമാനെന്നു അവര്‍ അറിയുന്നില്ല എന്നതാണ് സത്യം.അല്ലാഹു എന്നത് കേവലം ഒരു ഗോത്രത്തിന്റെയോ മതത്തിന്റെയോ,ഒരു പ്രത്യേക സമൂഹത്തിന്റെയോ ദൈവം എന്ന നിലക്കല്ല ഖുര്‍ആന്‍ പരിചയപെടുതുന്നത്.മറിച്ചു ഈ ലോകത്തെയും സൃഷ്ടികളേയും സൃഷ്ടിച്ച,അവയെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരുവേള അവയെ നശിപിക്കാന്‍ കഴിവുള്ള,ജനിക്കാത്ത,മരിക്കാത്ത,തിന്നാത്ത,കുടിക്കാത്ത.ആണോ പെണ്ണോ അല്ലാത്ത ,ഭാര്യയോ സന്താനങ്ങളോ ഇല്ലാത്ത ,മറവിയോ ഉറക്കമോ ഇല്ലാത്ത സര്‍വ്വ ശക്തികളും സര്‍വ കഴിവുകളും ഉള്ള എന്നാല്‍ സൃഷ്ടികളുടെ കഴിവ് കെടുകലോന്നും ഇല്ലാത്ത പടച്ച തമ്പുരാന്‍ എന്ന നിലക്കാണ്.അതെ അല്ലാഹു എന്നാല്‍ 'ആരാധനകല്‍കെല്ലാം അര്‍ഹനായ യഥാര്‍ഥ സൃഷ്ടാവ് ' എന്നര്‍ഥം അത്കൊണ്ടു തന്നെയാണ് അറബി നാടുകളിലെ പൌരന്മാരായ പല യഹൂദ-ക്രിസ്തവ പുരോഹിതന്‍മാരുടെ പേരുകള്‍ അബ്ദുള്ള എന്നായത്.അബ്ദുള്ള എന്നാല്‍ ദൈവദാസന്‍ എന്നര്‍ഥം.
ഇസ്ലാം എന്നാല്‍....

പലരും കരുതുന്നത് പോലെ മുഹമ്മദ് നബി (സ) ഇസ്ലാമിലെ ആദ്യത്തെ പ്രവാചകനല്ല.മറിച്ച് ലക്ഷകണക്കിന് വരുന്ന പ്രവാചക പരമ്പരയിലെ അന്ത്യ പ്രവാചകനാണ്‌ .പ്രപഞ്ച സൃഷ്ടാവ് നന്മയെ പ്രബോധനം ചെയ്യുന്നതിനും തിന്മയെ തടയുന്നതിനുമായി ഈ ലോകത്തെ മനുഷ്യര്‍ക്കിടയിലേക്ക് പല കാലഖടങ്ങളിലായി വ്യത്യസ്ത സമൂഹങ്ങളിലേക്ക് ആയിരകണക്കിന് പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.അതിന് ഏതാനും ഉദാഹരണങ്ങളാണ് മൂസ (മോശെ),ഈസ(യേശു) തുടങ്ങിയ പ്രവാചകന്മാര്‍(അ.വ).പ്രവാചകന്മാരില്‍ പലരും നമ്മുടെ ഭാരതത്തിലും നിയോഗിക്കപെട്ടിട്ടുണ്ടാകാം,ഭാരതത്തില്‍ മുന്കഴിഞ്ഞു പോയിട്ടുള്ള പല ഋഷിവര്യന്മാരും,ആചാര്യന്മാരും,ശ്രീരാമനും ,ശ്രീകൃഷ്ണനും ഉള്‍പെടെയുള്ള അവതാര പുരുഷന്മാരില്‍ പലരും ഒരു പക്ഷെ പ്രവാചകന്മാര്‍ ആയിരുന്നിരിക്കാം,എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവം അവര്‍ ആരോക്കെയായിരുന്നുവെന്നു പറയുവാന്‍ നമ്മെ അനുവദിക്കുന്നില്ല.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്.(നഹ്ല്‍ 36)

ഒരു താകീതുകാരന്‍ കഴിഞ്ഞു പോകാത്ത ഒരു സമുദായവുമില്ല (ഫാത്വിര്‍ 24 )

ഏകനായ സൃഷ്ടാവിനെ മാത്രമെ ആരാധിക്കാന്‍ പാടുള്ളൂ എന്നും അവനോടു മാത്രമെ പ്രാര്‍ഥിക്കാന്‍ പാടുള്ളുവെന്നും നന്മ ചെയ്യണമെന്നും തിന്മയെ ഉപേക്ഷിക്കണമെന്നും ആ പ്രവാചകന്മാരെല്ലാം സമൂഹത്തോട് ആവശ്യപെട്ടു.അവരില്‍ പലര്ക്കും ദൈവിക ഗ്രന്ഥങ്ങളും നല്കപെട്ടു .ആ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്ത കാര്യങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം.
>ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക.

>കല്ലോ,മണ്ണോ, പ്രവാചകനോ ആരാധന അര്‍ഹിക്കുന്നില്ല

> അവനെ മാത്രം അനുസരിക്കുക

>അവന്‍ നന്മ എന്ന് പറഞ്ഞതിനെ പ്രാവര്‍ത്തികമാക്കുക

>അവന്‍ തിന്മ എന്ന് പറഞ്ഞതിനെ ഉപേക്ഷിക്കുക

>മരണത്തോടെ ഈ ജീവിതം അവസാനിക്കുന്നില്ല

>മരണത്തിനു ശേഷം അനശ്വരമായ ഒരു ജീവിതം തുടങ്ങുന്നു

>ആ ജീവിതത്തില്‍ വച്ചു നന്മ-തിന്മകല്കുള്ള പ്രതിഫലം സ്രഷ്ടാവ് നമുക്കു നല്കും

ഇതെല്ലാം പ്രബോധനം ചെയ്ത പ്രവാചകന്മാരുടെ കാലശേഷം വന്ന പുരോഹിതന്മാരും ചൂഷകരും ആ തത്വങ്ങളെ കാറ്റില്‍ പറത്തി അവരുടേതായ ചില ആശയങ്ങള്‍ തിരുകി കയറ്റി ആ പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത മതത്തെ വികലമാക്കി.ദൈവിക ഗ്രന്ഥങ്ങളില്‍ മാറ്റ തിരുത്തലുകള്‍ വരുത്തി സത്യമേത് മിധ്യയെത് ?,ധര്‍മ്മമേത് അധര്‍മ്മമേത് ?എന്ന് തിരിച്ചറിയാന്‍ കഴിയാതാക്കി.സ്രഷ്ടാവിനെ അല്ലാതെ ആരാധിക്കാന്‍ പാടില്ലെന്ന പ്രവാചകന്മാരുടെ കല്പനകള്‍ ധിക്കരിച്ചു കൊണ്ടു ചിലര്‍ ആ പ്രവാചകന്മാരെ തന്നെ ആരാധിച്ചു തുടങ്ങി.ഇങ്ങനെയുള്ള ആ സമൂഹങ്ങളെ നേര്‍വഴിക്കു നയിക്കുവാന്‍ അന്ത്യപ്രവാചകനെ സൃഷ്ടാവ് ഈ ലോകത്തേക്ക് നിയോഗിച്ചു.മുന്‍ കഴിഞ്ഞ പ്രവാചകന്മാരുടെ ബാധ്യതകള്‍ ആ സമൂഹത്തോട് മാത്രമായിരുന്നുവെങ്കില്‍ അന്ത്യപ്രവാചകന്റെ ദൌത്യം ഭൂമിയിലെ അവസാന മനുഷ്യന്‍ വരെയാണ് ,ആ അവസാന മനുഷ്യന്‍ വരെയുള്ളവര്‍ക്ക് ആ പ്രവാചകനെയും മാറ്റതിരുത്തലുകള്‍ക്ക് വിധേയമായിട്ടില്ലാത്ത അവസാന ദൈവിക ഗ്രന്ഥമായ ഖുര്‍ആനെയും അനുധാവനം ചെയ്യല്‍ നിര്‍ബന്ധവുമാണ്.


അതെ...... ഇസ്ലാം ഈ ലോകത്തുള്ള സകല മനുഷ്യരോടും ആവശ്യപെടുന്നത് ഇത്രമാത്രം ..യഥാര്‍ഥ സൃഷ്ടാവിലേക്ക് മടങ്ങുക,അന്ത്യപ്രവാചകനെ അനുസരിക്കുക,.മാറ്റതിരുത്തലുകള്‍ക്ക് വിധേയമായിട്ടി‌ല്ലാത്ത സ്വന്തം മതത്തിലേക്കും ഗ്രന്ധങ്ങളിലെക്കും മടങ്ങുക........
ഖുര്‍ആന്‍ പറയുന്നു.....

ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും തകരാര്‍ ആകുമായിരുന്നു.അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു ,അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു.(അന്ബിയാഉ ;22)

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരുദൈവവും ഉണ്ടായിട്ടുമില്ല,അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയ്കളയുകയും ,അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു.അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍ .(മുഅമിനൂന്‍ ;91)

********************************************************

ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...

മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html

അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html

‍ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html

2008, നവംബർ 22, ശനിയാഴ്‌ച

അന്ത്യപ്രവാചകന്‍


അന്ത്യപ്രവാചകന്‍
തിന്മയെ തടയുന്നതിനും നന്മയെ പ്രബോധനം ചെയ്യുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, വ്യത്യസ്ത സമൂഹങ്ങളിലേക്ക് പല കാലഘട്ടങ്ങളിലായി നിരവധി പ്രവാചകന്മാരെ ലോക രക്ഷിതാവ് നിയോഗിച്ചിട്ടുണ്ട് .എന്നാല്‍ അവരെല്ലാം അതതു സമൂഹത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഉത്തരവാദിത്വം എല്പിക്കപെട്ടിരുന്നത് .എന്നാല്‍ മുന്പ് കടന്നു പോയ ഈ ദേവദൂതന്മാരെല്ലാം വരാനിരിക്കുന്ന ഒരു മഹാപ്രവാചകനെ കുറിച്ചു ദീര്‍ഖ ദര്‍ശനം ചെയ്തിരുന്നു, ആ പ്രവാചകനെ അനുധാവനം ചെയ്യാന്‍ ലോക മനുഷ്യര്‍ക്കെല്ലാം ബാധ്യത ഉണ്ടെന്നും അവര്‍ ജനങ്ങളെ പഠിപ്പിച്ചിരുന്നു ,അപ്പോള്‍ ആരായിരുന്നു ആ മഹാ പ്രവാചകന്‍ ,,,,,,,? പരിശോധിക്കേണ്ടതുണ്ട്‌ ...
ഹൈന്ദവ ഗ്രന്ഥങ്ങളില്‍
...വരാനിരിക്കുന്ന ആ പ്രവാചകനെക്കുറിച്ച് വ്യാസ മുനി പ്രവചിക്കുന്നത് ഇങ്ങനെ ...
ഏത സ്മിന്നന്തരെ മ്ലേച്ച ആചാര്യെന സമന്വിത മഹമദ ഇതിക്യദ: ശിഷ്യ ശാഖ സമന്വതം
{അപ്പോള്‍ മഹാമദ എന്ന പേരില്‍ വിദേശിയനായ ഒരു ആചാര്യന്‍ തന്റെ അനുചരന്‍മാരോട് കൂടി പ്രത്യക്ഷപെടും,,, ഭവിഷ്യല്‍ പുരാണം)
ആ വരാനിരിക്കുന്ന മഹാആചാര്യന്റെ സ്വഭാവത്തെക്കുറിച്ചും സാംസ്‌കാരിക ചിഹ്നത്തെ ക്കുറിച്ചും ഭവിഷ്യല്‍ പുരാണം പറയുന്നതു കാണുക ,
ലിഗ ചെഹ്തി ശിഖാ ഹീന : ശ്മശ്രു ധാരി സദുഷകഉച്ച ലപീ സര്‍വ്വ ഭക്ഷി ഭവിഷ്യതി ജനമോം വിന കൌശലം ചവ ശവസ്തോ ശ ഭക്ഷയ മാതാമംമുസൈലൈനവ സംസ്കാര :കുശൈരി ഭവഃ വിശ്വതി തസ്മാല്‍ മുസ്ല വന്‍തോ ഹി ജാതയോ ധര്‍മ്മ ദൂഷക :ഇതി പയ്ശാച്ച ധര്മശ്ചഭാവിശ്വ്തി മായാ കൃത -
(അദ്ദേത്തിന്റെ അനുയായികള്‍ ലിംഗ ചേതം ചെയ്യും ,അവര്‍ കുടുമ വെക്കുകയില്ല ,അവര്‍ താടി വളര്‍ത്തും അവര്‍ വിപ്ലവകാരികള്‍ ആയിരിക്കും ,പ്രാര്‍ഥനക്ക് വരന്‍ ഉറക്കെ ആഹ്വാനം ചെയ്യും ,പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കും ,ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നത്നു പകരം സമരം ചെയ്തു അവര്‍ പരിശുധരാകും ,മതത്തെ മലിനപെടുത്തുന്ന വരുമായി യുദ്ധം ചെയ്യുന്നത് കൊണ്ടു അവര്‍ മുസയലൈനവര്‍ എന്നവര്‍ അറിയപ്പെടും ,ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നും ആയിരിക്കും ...ഭവിഷ്യല്‍ പുരാണം )
ഭവിഷ്യല്‍ പുരാണത്തില്‍ അവസാനം വരാനിരിക്കുന്ന ആചാര്യനെ മഹാമദ എന്ന് വിളിച്ചപോള്‍ വിഷ്ണുപുരാണം അദേഹത്തെ വിളിച്ചത് കല്‍ക്കി അവതാരമെന്നാണ് ,അഥര്‍വ്വ വേദത്തിലെ കുന്തലസുക്തം അദേഹത്തെ വിളിക്കുന്നത് വഴ്ത്തപെടുന്നവന്‍ എന്നാണ് ,കലിയുഗത്തില്‍ ഒരു മണല്‍ ദ്വീപില്‍ വിഷ്ണു ഭഗതിന്ടെയുമ്(ദൈവദാസന്‍ ) സുമതിയുടെയും (വിശ്വസ്ത ) മകനായി ജനിച്ചു ലോകത്തിനു വെളിച്ചം നല്കുന്നവനാണ് കല്‍ക്കി ,ഒട്ടകങ്ങളുടെ ലോകത്ത് നിന്നും ലോക വിമോച്ചകനായി പ്രത്യക്ഷ പെടുന്ന ആളാണ് അഥര്‍വ വേദത്തിലെ വഴ്തപെട്ടവന്‍ ,....
ക്രിസ്തുമത ഗ്രന്ഥങ്ങളില്‍
...സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാവട്ടെ അയാളുടെ വചനം സത്യമായി തീരുമ്പോള്‍ അയാളെ കര്‍ത്താവു അയച്ചതനെന്നറിയാം, (യെരെമ്യ )
ഇസ്രയേല്‍ലിയരുടെ അവസാന പ്രവാചകനായ യേശുവിനെക്കുറിച്ചും ലോകത്തിന്റെ അവസാന പ്രവാചകനെക്കുറിച്ചും യെഹൂദന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കപെട്ടിരുന്നു ,കടന്നു വന്ന ഓരോ പ്രവാചകനോട്ഉം യെഹൂദര്‍ ചോദിച്ചു ,നിങ്ങള്‍ ക്രിസ്തു ആണോ , ആ പ്രവാചകന്‍ ആണോ എന്ന് ,
?
നീ ക്രിസ്തു൭ ആണോ? ഞാന്‍ ക്രിസ്തു അല്ല എന്നയാള്‍ ഏറ്റു പറഞ്ഞു ,അവര്‍ അയാളോട് ചോദിച്ചു എങ്കില്‍ നീ പിന്നെ ആരാണ് ഏലിയയോ ? അയാള്‍ പറഞ്ഞു അല്ല ,നീ ആ പ്രവാചകനാണോ ?അയാള്‍ മറുപടി പറഞ്ഞു അല്ല (യോഹന്നാന്‍ )
യേശു വിനു ശേഷവും യെഹൂദര്‍ ആ പ്രവാചകനെ കാത്തിരിക്കുക യായിരുന്നു ,വരാനിരിക്കുന്ന പ്രവാചകനെ ക്കുറിച്ച് യേശുവും പ്രവചിച്ചിരുന്നു .
ഞാന്‍ പോകുന്നില്ല എങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല .ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയക്കും
ഇവിടെ സഹായകന്‍ എന്നത് പെരിക്ലിടോസ് എന്ന പദമാണ് .അതിന്റെ അര്ത്ഥം സ്തുതിക്ക പെട്ടവന്‍ അഥവാ വഴ്ത പെട്ടവന്‍ എന്നാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക /

ആരാണ് അവസാന ദൈവദൂതന്‍..?
ക്രിസ്താബ്ദം
570 നു ആമിനയുടെയും അബ്ദുള്ളയുടെയും പുത്രനായി മുഹമ്മദ് ജന്‌ിച്ചു.ആമിന എന്ന അറബി പദത്തിന്റെ അര്‍ഥം വിശ്വസ്ത എന്നും അബ്ദുള്ള എന്ന പദത്തിന്റെ അര്‍ഥം ദേവദാസന്‍ എന്ന്മണന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക .അതായതു ആമിന എന്നാല്‍ സുമതി അബ്ദുള്ള എന്നാല്‍ ദേവദാസന്‍ ,അവസാന അവതാരമായ കല്‍ക്കിയുടെ മാതാപിതാക്കളുടെ പേരും ഇതു തന്നെ അല്ലെ ? കൂടാതെ മണല്‍ ദ്വീപി‌ല്‍ ആണ് കല്‍ക്കിയുടെ ജനനം എന്നാണു പ്രവചനം ,മുഹമ്മദു നബിയും അറേബ്യ എന്ന മണല്‍ ഭൂമിയില്‍ അല്ലെ ജനിച്ചത്‌ ?വ്യാസമുനി ആവട്ടെ ആ പ്രവാചകന്റെ നാമം പോലും കൃത്യമായി പറഞ്ഞു മഹാമദ (മുഹമ്മദു ) എന്ന് .മുഹമ്മദ് എന്നാല്‍ വാഴ്തപെട്ടവന്‍ .അഥര്‍വ വേദത്തില്‍ പറഞ്ഞ ഒട്ടക ങ്ങളുടെ നാട്ടില്‍ നിന്നും വരുന്ന വഴ്ത പെട്ടവനും യേശു പറഞ്ഞ പെരിക്ലിടോസ് (സ്തുതി ക്കപെട്ട വനും) ഉം ഒരേ സമയം മുഹമ്മദ് നബിയില്‍ പൂര്‍ത്തീകരിക്കുന്നു .അതെ ...സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ (ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം സമാധാനം ) എന്ന് യെരെമ്യ ദീര്‍ഖ ദര്ശിയുടെ പ്രവചനവും എത്ര കൃത്യമാണ്
********************************************************
ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...
മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html
അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html
‍ഏകം സത് വിപ്ര : ബഹു..
http://anzar-thevalakkara.blogspot.com/2008_12_01_archive.html

2008, നവംബർ 21, വെള്ളിയാഴ്‌ച

മരണാനന്തര ജീവിതം


മരണാനന്തര ജീവിതം


രണം ....ലോകത്തില്‍ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ഏക സത്യം.ഇന്നല്ലെന്കില്‍ നാളെ ആ സത്യം ഏതു കോട്ട കൊത്തളങ്ങളില്‍ ചെന്നോളിച്ചാലും നമ്മെ തേടി വരിക തന്നെ ചെയ്യും. എന്നാല്‍ മരണാനന്തര ജീവിതം .... സത്യത്തില്‍ അങ്ങനെ ഒന്നുണ്ടോ? ...........ഇല്ല എന്നനുതരമെങ്കില്‍ നാം നന്മ ചെയ്യണമെന്നും തിന്മ ഉപേക്ഷിക്കണമെന്നും പറയുന്നതില്‍ എന്ത് അര്‍ഥ മാണുള്ളത്‌ .പൊതുവെ സമൂഹം തിന്മ എന്ന് വിലയിരുതാറുള്ള മദ്യപാനം,വ്യഭിചാരം ,അന്യന്‍റെ സമ്പത്ത് കൊള്ളയടിക്കല്‍ ,പിടിച്ചു പറി,കൊലപാതകം ,തുടങ്ങിയവ ചെയ്യുന്നതില്‍ എന്താണ് കുഴപ്പം . അത് പോലെ നന്മകള്‍ എന്ന് സമൂഹം പൊതുവെ വിലയിരുതാറുള്ള കാര്യങ്ങള്‍ ചെയ്താല്‍ നമുക്കെന്താണ് ലാഭം ?തിന്മകള്‍ മാത്രം ചെയ്യുന്ന ഒരാളോടു അത് ചെയ്യരുതെന്നും നന്മ ചെയ്യണമെന്നും പറയുമ്പോള്‍ അയാള്‍ പറയുന്ന മറുപടി ഒരു പക്ഷെ നന്മ ചെയ്യുന്നത് കൊണ്ടു എനിക്കെന്തു ലാഭം ,തിന്മ ചെയ്താല്‍ എനിക്കെന്തു നഷ്ടം എന്നായിരിക്കും .നമുക്കറിയാം സമൂഹത്തില്‍ നന്മ ചെയ്ത പലര്‍ക്കും അതേ സമൂഹം പകരം നല്‍കിയിട്ടുള്ളത് പലപ്പോഴും കല്ലേറും മുല്‍കിരീടവുമാണ് .അതേ സമയം ലോകത്തെ കാല്‍ കീഴിലാക്കി അടക്കി ഭരിച്ച ,ലക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ പല ഏകാധിപതികളും സുഖ ശീതളിമയില്‍ , പട്ടുമെത്തയില്‍ കിടന്നു അന്ത്യ ശ്വാസം വലിച്ചതായും നാം കാണുന്നു .അല്ലെങ്കില്‍ അവരെ ശിക്ഷിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നെന്കില്‍ തന്നെ അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുവാന്‍ ഈ ലോകത്തെ ഏതെങ്കിലും നിയമങ്ങള്‍ക്കു സാധിക്കുമയിരുന്നോ .നമുക്കറിയാം ഒരാളെ കൊന്നവന് നമുക്കു നല്കാന്‍ സാധിക്കുന്ന ഏ റ്റവും വലിയ ശിക്ഷ മരണമാണ് .എന്നാല്‍ ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നവനോ...? അവിടെയാണ് മരണനന്‍തര രക്ഷ, ശിക്ഷകള്‍ പ്രസക്തമാവുന്നത് ഒരു കൂട്ടം അക്രമികല്‍ സ്വന്തം ഭാര്യയെ ക്രുരമായി ബലാല്‍സംകത്തിനു വിധേയയാക്കുകയും രാജ്യത്തെ നീതിന്യായ വ്യവസ്ഥികള്‍ക്ക് ഒന്നും തന്നെ അവരെ ശിക്ഷിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കടുത്ത ഒരു യുക്തി വാദി പോലും ആഗ്രഹിച്ചു പോവും ഈ അക്രമികളെ നരകത്തിലിട്ടു കരിക്കുന്ന ഒരു ഈശ്വരന്‍ ഉണ്ടായിരുന്നെന്കില്‍ എന്ന് ....അതെ, മനുഷ്യ മനസ്സിന്‍റെ തേട്ടം കൂടിയാണ് മരണാന്തര ജിവിതം .എന്നാല്‍ അത്തരം ഒരു ജീവിതം ഉണ്ടെന്നു എന്താണ് ഉറപ്പു ..കയ്യെത്തും ദൂരത്തു നമുക്കു കിട്ടുന്ന സുഖ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു അഥവാ തിന്നുക. കുടിക്കുക, രമിക്കുക എന്ന ആധുനിക തത്വ ശാസ്ത്രത്തെ ഉപേക്ഷിച്ചു കൊണ്ടു ജീവിച്ചാല്‍ നാം അവസാനം വിഡ്ഢികളായി തീരില്ലേ എന്നും മറ്റുമുള്ള ചോദ്യം പ്രസക്തമാണ്.ആദ്യം അങ്ങനെ ഒരു ജീവിതം ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത് ,പക്ഷെ അതുനുള്ള മാര്‍ഗമെന്താണ് .?ഇതു വരെ ജീവന്‍ അല്ലെങ്കില്‍ മരണം എന്ന പ്രതിഭാസത്തെ ക്കുറിച്ച് പോലും നിര്‍വചനം നല്കാന്‍ സാധിക്കാത്ത ആധുനിക ശാസ്ത്രത്തിനു നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്‌ ,പിന്നെ എന്താണ് ഒരു മാര്‍ഗ്ഗം ..തീര്‍ച്ചയായും അങ്ങനെ ഒരു ലോകമുന്ടെന്കില്‍ അതിനെ നിയന്ത്രിക്കുന്ന ആള്‍ തന്നെയാണ് അത് നമുക്കു അറിയിച്ചു തരേണ്ടത്‌ .അതെ ലോക രക്ഷിതാവ് അങ്ങനെ വല്ലതും നമ്മെ അറിയിച്ചു തന്നിട്ടുണ്ടോ..?അന്വേഷിക്കല്‍ നമ്മുടെ ബാധ്യതയാണ്‌ ...നാം പരിശോധിക്കുമ്പോള്‍ ലോകത്ത് നിലനില്ക്കുന്ന മിക്ക മതങ്ങളും മരണത്തെയും മരണന്തര ജീവിതത്തെയും കുറിച്ചുള്ള കാര്യങ്ങളില്‍ ഐക്യപ്പെടുന്നതായി കാണാം.മിക്ക മതങ്ങളുടെയും പൊതുവായ ആ തത്വത്തെ ഇങ്ങനെ സംക്ഷേപിക്കാം .മനുഷ്യന്‍ മരിച്ചുകഴിയുമ്പോള്‍ സത്യത്തില്‍ അവന്റെ അസ്തിത്വം അവസാനിക്കുന്നില്ല. മറിച്ചു ശ്വാശ്വതമായ പരലോകത്തേക്കു അവന്‍ കടക്കുകയാണ് .അവിടെ വച്ചു സര്‍വേശ്വരന്‍ അവന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷയും നന്മകള്‍ക്ക് ന്യായമായ പ്രതിഫലവും നല്കും .


പരലോകം -ഹൈന്ദവ ദര്‍ശനങ്ങളില്‍


ഹൈന്ദവ ഗ്രന്ഥങ്ങള്‍ ഇതിനെക്കുറിച്ച്‌ പറയുന്നതു കാണുക .


അസുര്യ നാമ തേ ലോകാ അന്ധേന താമസ വൃത: താം സ്തെ പ്രേത്യാഭി ഗച്ചന്ധയെ കേ ചത്ത മഹനോ ജന :


(സുര്യ രഹിതമായ ആ ലോകങ്ങള്‍ അഞ്ജന അന്ധകാര സമാവൃതങ്ങള്‍ ആകുന്നു .ആത്മ ഖതികല്‍ അതായതു ഇശ്വരനെ സ്മരിക്കാതെ വിഷയ ആസക്തരായി ക്കഴിയുന്നവര്‍ വീണ്ടും ദുഃഖ ഭൂയിഷ്ടങ്ങളായ ആ ലോകങ്ങളെ പ്രാപിക്കുന്നു. -ഈശോ വസ്യോപനിശത്തു )


മറ്റൊരു ഗ്രന്ഥം പറയുന്നതു കാണുക


സ്വര്‍ഗ്ഗെ ലോകേ ന ഭയം കിന്ജനാസ്തിന തത്രത്വം ന ജരയ ബി ഭേതി ഉഭേ ,തീര്‍ത്വാ ശനയൊ പിപസേശോകതിഗോ മൊദതെ സ്വര്‍ഗ്ഗ ലോകേ


(സ്വര്‍ഗ്ഗലോകത്ത് അല്പം പോലും ഭയമില്ല .അവിടെ തീയുമില്ല .ജരാനരയാല്‍ ആര്‍ക്കും ഭയവുമില്ല.അവിടെ വസിക്കുന്നവര്‍ ക്ശുത് പിപ സദികള്‍ക്കും ശോകതികള്‍ക്കും അതീതരായി സകലവിധ ആനന്ദവും അനുഭവിക്കുന്നു, -കടോ പനിശത്ത് )


അന്ധം തമ :പ്ര വിഷന്തിയെ ..സംഭൂതി മുപാസതെ തതോ ഭൂയ ഇവ തേ തമോ യ ഉ സംഭൂദ്യം രത :


(നശ്വരങ്ങളായ ദേവ പിത്ര് മാനവ ആദികളെ ഉപസിക്കുന്നവര്‍ അഞ്ജന മാകുന്ന ഖോര അന്ധകാരത്തില്‍ പതിക്കുന്നു .അവിനാശി യായ പരമാത്മാവിനെ കുറിച്ചു മിത്യാഭി മാനത്തോട് കൂടി ഇരിക്കുന്നവനും ഖോരന്ധകരത്തില്‍ തന്നെ പതിക്കുന്നു .- ഈശ വസ്യോപനിശത് )


പരലോകം -ക്രിസ്തുമതത്തില്‍


യേശുവും വളര വ്യക്തമായി പരലോകത്തെ ക്കുറിച്ച് പറയുന്നതായി ബൈബിളില്‍ കാണാം അതിങ്ങനെ ആണ് .


മനുഷ്യര്‍ എന്നെ പ്രതി നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും സത്യവിരുദ്ധമായ സര്‍വ്വവിധ ദൂഷണങ്ങളും പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സൌഭാഗ്യവന്മാര്‍,അപോല്‍ നിങ്ങള്‍ ആനന്ദിക്കുക , ആഹ്ലാദിക്കുക .സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. (മത്തായി )


നീ പാപം ചെയ്യാന്‍ നിന്റെ കയ് കാരണമാകുന്നെങ്കില്‍ അത് വെട്ടിക്കളയുക .ഇരു കയ്കളുമായി നരകത്തില്‍ കെടാത്ത തീയില്‍ വീഴുന്നതിനേക്കാള്‍ ഭേദം വികലന്ങനായി ജീവനില്‍ പ്രവേശിക്കുന്നതാണ് .നീ പാപം ചെയ്യാന്‍ നിന്‍റെ കാല്‍ കാരണമാകുന്നെങ്കില്‍ അത് വെട്ടിക്കളയുക. രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപെടുന്നതിനെക്കാള്‍ ഭേദം മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. നീ പാപം ചെയ്യാന്‍ നിന്‍റെ കണ്ണ് കാരണമാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത്‌ കളയുക ,ഇരു കണ്ണുകളുമായി നരകത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ ഭേദം ഒറ്റക്കന്നുമായി ദേവ രാജ്യത്തില്‍ പ്രവേശിക്കുന്നതാണ്. (മാര്‍ക്കോസ്


പരലോകം - ഇസ്ലാമില്‍


ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്നും സുന്നത്തും വളരെയേറെ പ്രാധാന്യത്തോടെ പരലോകതെക്കുരിച്ചും അവിടുത്തെ രക്ഷ ശിക്ഷകളെക്കുറിച്ചും വിശദമായി വിവരിക്കുകയും താക്കീത് നല്കുകയും ചെയ്യുന്നുണ്ട് .ഒരു പക്ഷെ സ്വര്‍ഗ്ഗ നരകങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് പ്രധിപാധിക്കുന്ന മറ്റൊരു ഗ്രന്ഥവും ഇല്ലെന്നു പറയാം


ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതി ഫലങ്ങള്‍ ഉയെര്തെഴുനെല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപെടുകയുല്ല്. അപ്പോള്‍ ആര് നരകത്തില്‍ നിന്നു അകറ്റി നിര്‍ത്ത പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കപെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കബളിപ്പിക്കപെടുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (ആലു ഇമ്രാന്‍ )


വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗ തോപുകള്‍ ലഭിക്കാനുണ്ടെന്ന് സന്തോഷ വാര്‍ത്ത‍ അറിയിക്കുക. (അല്‍ ബഖറ )അവിശ്വസിക്കുകയും നമ്മുടെ ദ്രിഷ്ടന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവര്‍ ആരോ അവരായിരിക്കും നരകാവകാശികള്‍ .അവരതില്‍ നിത്യ വാസി കള്‍ ആയിരിക്കും. (അല്‍ ബഖറ ) ...

********************************************************

ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...

മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html

അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html‍

ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html